Posts

Top Priority

യുദ്ധഭൂമിയിലെ കഴുത

Image
യുദ്ധത്തിന്റെയും നാശനഷ്ടത്തിന്റെയും മനുഷ്യസങ്കടത്തിന്റെയും നടുവിൽ, കഴുത അതിന്‍റെ ചുമലുകളിൽ ഇഷ്ടമില്ലാത്ത ഭാരവുമായി മുന്നോട്ട് നടന്നു നീങ്ങുന്നു. കഴുതയുടെ ഓരോ കാൽപാടുകളും ചതഞ്ഞ മണ്ണിൽ പതിയുമ്പോൾ, ചുറ്റുമുള്ളവരുടെ മുറവിളികൾ, യുദ്ധത്തിന്റെ പേടിയും വിഷമവും, അദൃശ്യമായ ഒരു ഭാരം പോലെ കഴുതക്കും തോനുന്നു. അവർക്ക് അഭയം നൽകുന്ന സൈനികരുടെ കർശനമായ ശബ്ദങ്ങളും ക്ഷമയോടെ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ നിശബ്ദതയും കഴുതയുടെ  ചെവിയിൽ ഭാരമാംവിധം ചെന്ന് വീഴുന്നു. കഴുത വളരെ ക്ഷീണിതനാണ്, ഒരിക്കലും കണ്ടിട്ടില്ലാത്ത തോന്നലുകൾക്കിടയിലൂടെ ചെറുതായി മുന്നോട്ട് നീങ്ങുന്നുണ്ട്. ഇന്ന് എപ്പോഴേക്കാളും വ്യത്യസ്തമാണ്, ചുമട്ടിന്‍റെ തൂക്കം മാത്രമല്ല, മനുഷ്യർ വഹിക്കുന്ന വേദനയും അതിന്റെ മനസ്സിൽ അലയടിച്ചു. അനുദിനം കഴുത നേരിടുന്നവയെക്കാൾ വലിയ ഒരു ഭാരം. കഴുത മുന്നോട്ടു നീങ്ങി, അതിന്‍റെ ദാഹം തീർക്കാനായി ഒരു സൈനികൻ ചെറുതായി വെള്ളം നല്‍കുന്നു. ആ നീരിന്റെ  തണുപ്പ് കഴുതയുടെ വരണ്ട നാവിൽ ഒരു ചെറിയ ആശ്വാസം കൊണ്ടുവന്നു. ഒരക്ഷരം പറയാതെ ദീനവുമായ കടമകൾ മാത്രം പേറുന്ന ജീവിതത്തിലേക്ക് , മനുഷ്യരോടൊത്തു അവനും മുന്നോട്ട് നീങ്ങ...

The Emotional Spectrum: A Reflection on Tears

Image
  "Men don't cry," they said. It's a phrase steeped in cultural expectations, often imposed upon men to uphold being calm and almost without any emotion. Yet, I find myself at odds with this notion. I am a very emotional person, and my tears flow freely, not just as a sign of sadness but as an expression of the myriad emotions I experience. I cry when I am happy. A moment of pure joy, a heartfelt laugh, or a beautiful memory can bring tears to my eyes. I cry when I am sad. The weight of grief, the pain of loss, or the sting of disappointment can overwhelm me, and my tears become a release, a way to process and cope with the hurt I feel. I cry while watching a good movie or reading a compelling book. The power of storytelling, the connection to characters, and the resonance of their journeys evoke a profound emotional response in me. It's as if I am living their experiences, feeling their joys and sorrows as my own. I find it particularly disturbing when I imagine ...

ചില ബാല്യ കാല സ്മരണകൾ.

  സമർപ്പണം : ഈ ഓർമകൾ തന്ന സുഹൃത്തുക്കൾക്ക് ..... മാമൻ ചെന്നൈയിൽ നിന്ന് ഒരു കുതിര കൊണ്ട് വന്നത്രെ ..... സായാഹ്നങ്ങളിൽ അവർ അതിൽ കടലോരത്തു കൂടെ സവാരി പോകുമെന്ന് ...... കുതിരയുടെ നിറം ചോദിച്ചപ്പോൾ അവൻ പറഞ്ഞു  "പച്ച" ..... നഴ്സറിയിൽ തുടക്ക കാലത്തു കണ്ട ആ കുസൃതി പെൺകുട്ടി പിന്നെ കുറെ നാൾ  വരാതെ ആയി.... പരീക്ഷ ദിനത്തിൽ പ്രത്യക്ഷപ്പെട്ട അവളോട് ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം അവൾ പറഞ്ഞു "'അമ്മ" എന്ന്..... ചോദ്യം, പാൽ തരുന്ന ഒരു മൃഗം ഏതെന്നും..... അതെ ദിനത്തിൽ സൂര്യൻ എവിടെ ഉദിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം "പാടത്തു" എന്ന് ഉത്തരം പറഞ്ഞു ഒരു മഹതി  കന്യാസ്ത്രീ എന്തെ പ്രസവിക്കുന്നില്ല എന്ന് കന്യാസ്ത്രീ അടുത്ത് നിൽക്കുമ്പോൾ വളരെ ബാലിശമായ സംശയം അമ്മയോട് ചോദിച്ച ഒരു സുഹൃത്തും എനിക്ക് ഉണ്ടായിരുന്നു.... "'അമ്മ അവന്റെ വായ പൊതി പിടിച്ചതും ഞങ്ങൾ സ്മരിക്കുന്നു".... പറമ്പിൽ കളിയ്ക്കാൻ പോയപ്പോ കണ്ട ഒരു ചെടി പറിച്ചു വീട്ടിലെ കായ്ക്കുന്ന പേര മരത്തിൽ കെട്ടി വെച്ച് നന്മ മരമായ ഒരു സുഹൃത്തു എനിക്കുണ്ടായിരുന്നു... ഇത്തിൾ ചുറ്റി പേരമരം കരിഞ്ഞു പോയപ്പോൾ അവന്റെ നന്മയെ ...

അവശേഷിപ്പുകൾ

Image
ഹൃദയത്തിൻ കൂട്ടിൽ നീയും നിൻ സ്മരണകളും,  ചങ്കു തകർക്കുന്ന വേദന തന്നപ്പോഴും കൊടുമ്പിരികൊണ്ട പ്രണയത്തിന്റെ അവശേഷിപ്പുകൾ,  തുറങ്കിൽ അടച്ചപോൽ സൂക്ഷിച്ചിരുന്നു ഞാൻ.   മറന്നു പോകാതിരിക്കുവാൻ എന്നും,   ഓർത്തു കരഞ്ഞു വർഷങ്ങൾ അത്രയും അവരും ഇവരും എല്ലാവരും ചേർന്ന്,  പഴുതിട്ടു, അങ്ങനെ ചോർന്നൊലിച്ചു പോകട്ടെ എന്ന്  കേവലം വേദന മാത്രമായി ശേഷിച്ചു,  രക്ഷപെട്ടു നിൻ രൂപവും ശബ്ദവും  കാലങ്ങൾ ഇത്രയും കടന്നു പോയി,  ബാക്കിയായി എൻ പ്രണയവും ആധിയും  താഴിട്ടുവെച്ച അറയൊന്നു തുറന്നപ്പോൾ,  ശേഷിപ്പ് വേദന കിടന്നുറങ്ങുന്നു ക്ഷീണിച്ചു    പെണ്ണേ നിന്നെ ഓർത്തു ഞാൻ,  എന്നാൽ അരുമയല്ല നീ എനിക്ക് ഇന്ന്  ഈനാളും എന്താണ്  പ്രണയിച്ചത് എന്ന് ധ്യാനിച്ചു  ഞാൻ,  ധരിച്ചു അതീ നൊമ്പരത്തെ ആണെന്ന് താഴുപേക്ഷിച്ചു  സ്വതന്ത്രമാക്കുന്നു നിന്നെ ഞാൻ,  നൊമ്പരമേ നീ എന്നിൽ നിന്ന് പറന്നകന്നാലും  ഇനി ഈ വഴി പോകുമ്പോൾ എങ്ങാനും,  എന്റെ സ്‌മൃതിൽ നീ വന്നൊരുമ്മ തന്നാലൂം  ഒരു ചെറു ചിരിയിൽ ഒതുക്കും ഞാൻ നമ്മുടെ സൗഹൃദം,  പിന്നെ നടന്...

അരയും തുടയും - ഒരു ഓർമ്മകുറിപ്പ്

അങ്ങനെ LKG UKG വിദ്യാഭ്യാസം ഉജ്വല വിജയം കരസ്ഥമാക്കി അവൻ ഒന്നാം ക്ലാസ്സിൽ പഠിക്കാൻ യോഗ്യത നേടിയിരിക്കുന്നു... നീ പഠിച്ചു  വലിയ ആളാവണം. അവന്റെ മാതാപിതാക്കൾ അവന്റെ ചെവിയിൽ ഇടക്കിടയ്ക്ക് മന്ത്രിച്ചുകൊണ്ടിരുന്നു. കുട്ടിക്കളസം വലിച്ചു പൊക്കിയിട്ടിട്ടു അവൻ മനസ്സിൽ ഒരു തീരുമാനം എടുത്തു ... അതെ പഠിച്ചു വലിയ ഒരാളാകണം...  മറ്റു കുട്ടികളെപ്പോലെ പുതിയ പഠനോപകരണങ്ങൾ വാങ്ങി അവൻ സ്കൂൾ തുറക്കുന്നത് കാത്തിരുന്നു, തവള മഴ വരാൻ കാത്തിരിക്കുന്ന പോലെ.  ആ സുദിനം എത്തി. ജൂൺ 1, 1994.  ഇല്ല മഴക്കോൾ ഇല്ല.. 'അമ്മ പറഞ്ഞു  പതിവ് പോലെ അവൻ ചുരുണ്ടു കൂടി ഉറക്കമാണ്... വാ എണീക്ക് .... നമുക്ക് ഷൂളിൽ പോകണ്ടേ.... ഇന്ന് ഒന്നാം ക്ലാസ്സിൽ പോകേണ്ട ... പുതിയ ബാഗ്, വാട്ടർ ബോട്ടിൽ , ബുക്ക് , യൂണിഫോം ഏതെല്ലാം കൊണ്ട് നമുക്ക് സ്കൂളിൽ പോകാം... വാ എണീക്ക് .... അങ്ങനെ 'അമ്മ അവനെ ഉറക്കം  എണീപ്പിച്ചു, മുഖവും കഴുകി, അടുക്കളയിലെ അമ്മിക്കല്ലിന്റെ പുറത്തു ഇരുത്തി. അവന്റെ പേര് എഴുതിയ ആ ഗ്ലാസിൽ അവനു ചായയും കൊടുത്തു.  അപ്പോഴാണ് ആ കാര്യം 'അമ്മ പറഞ്ഞെ .... ഇന്ന് നിന്നെ സ്കൂളിൽ കൊണ്ടുപോകുന്നത് ഞാൻ അല്ല , പകരം ആന്റി ...

കിളിക്കൂട്

ദുരന്തങ്ങൾ എഴുതി മടുത്തു..  ഇനി എന്ത് ഏഴുതും എന്ന് ആലോചിച്ചപ്പോൾ ഇന്ദുവിനെക്കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചു...  ഇന്ദു കോൻ??? അത് മറ്റൊരു ദുരന്തം.....  ജോലിസ്ഥലത്ത് ചളി വാരി വിതറിയ ഒരു സുഗന്ധം പരത്തുന്ന തള്ള.... കുറ്റം പറയരുതല്ലോ.... ഇന്ദുചേച്ചി മുത്താണ്....  ഞായറാഴ്ചകളിൽ 12-1 മണി ആകുമ്പോ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചു ഉണർത്താൻ തള്ള അലാറം വെച്ചപോലെ ഫോൺ ചെയ്യാറുണ്ട്...  കുറച്ച് നാളായി ആൾ വലിയ സങ്കടത്തിൽ ആണ്.... എന്നോ ഒരു നാൾ ചേച്ചീടെ വീട്ടിലെ ലൗ ബേഡ്സ്ൻ്റെ മുട്ട താഴെ വീണു പൊട്ടി... അത് തൻ്റെ അശ്രദ്ധ മൂലമാണ് എന്ന് വിചാരിച്ച് ആണ് എത്ര വിഷമം... കൂടിനു അകത്തു ഒരു ചെറിയ മൺകലം വെച്ചില്ല... അങ്ങനെ മുട്ടയിടാൻ മുട്ടിയ പക്ഷി ഇട്ട മുട്ട ആ ചെറിയ കൂടിൽനിന്നും നിലത്ത് വീണു പൊട്ടി...  ദിവസവും കോഴിമുട്ട വാട്ടിയും പച്ചക്കും കുടിച്ചിരുന്ന ഇന്ദുചേച്ചിക്ക് ഇത്തിരിപ്പോന്ന ലൗബേഡ്സ്ൻ്റെ  മുട്ട പൊട്ടിയത്തിൽ ഉള്ള വിഷമം  ഇടറിയ സ്വരത്തിൽ നിന്ന് മനസ്സിലാക്കാം ആയിരുന്നു..  ഇത് എല്ലാം തുടങ്ങുന്നത് ഇന്ദു ചേച്ചിയുടെ കുടുംബം ഒരു പുതിയ വീട് വെച്ച് അവിടെ താമസിച്ചു തുടങ്ങിയ ...

നിഴൽ കുറിപ്പ്

ഇതൊരു  മരണകുറിപ്പാണ് ..  ചേതന ഉള്ള ശരീരത്തിന്റെ ചേതനയറ്റ മനസിന്റെ മരണകുറിപ്പ് ....  ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.. ഞാനും നീയും നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ എന്റെ സ്‌മൃതികളിൽ മാത്രം ഒതുങ്ങിയ ദിവസങ്ങളിലൂടെ ഞാൻ കടന്നുപോകുന്നു..  നിൻ നിഴലെങ്കിലും കൂട്ടായി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.  തികച്ചും നിനയ്ക്കാതെ നിന്റെ ചോദ്യവും അതിനു മറുപടി പറഞ്ഞതും ഇന്നും മധുര സ്മരണകൾ. ഒത്തിരി തവണ കണ്ട നിന്നെ ഞാൻ ശ്രദ്ദിക്കുന്നതു ഒരു യാത്ര മധ്യേയാണ് ... വേറെ വേറെ വാഹനങ്ങളിൽ ആയി ഒരേ ദിശയിലോട്ടുള്ള പ്രയാണം ... പിന്നുള്ള ദിവസങ്ങളിൽ ഏതോ ഒരു ദിനം, നമ്മൾ ഒന്നിച്ചു യാത്ര ചെയ്യാൻ തീരുമാനിച്ചതും, പറയാതെ  ബാക്കിവെച്ചതെല്ലാം കൊഞ്ചികുഴഞ്ഞതും , കായലിൽ സൂര്യൻ അസ്തമിക്കുന്നിടം കണ്ടതും ഒരു ചൂട് ചുംബനം തന്നതും എല്ലാം മനസിലൂടെ മിന്നി മായുന്നു. മനസ്സിൽ പ്രണയത്തിന്റെ വേരോടി തുടങ്ങിയ  മുതൽ ഉറക്കാനും  ഉണർത്താനും നിൻ സ്വരം മാധുര്യം, നിന്നെ തൊട്ടിരിക്കുമ്പോൾ ഒരു ആനന്ദം. ആരുമറിയാതെ കാത്തു സൂക്ഷിച്ചൊരു പ്രണയം, അതിന് വേലികൾ ഭേദിച്ച് പരസ്യമാകവേ , ബന്ധുജനം എന്ന പ്രാചീന വിഡ്ഡ...